
നിത്യജീവൻ

കൊലൊസ്സ്യലേഖന പരമ്പര-10
P M Mathew
Aug 08, 2023
Asceticism and Control by the Spirit.
സന്യസ്ഥജീവിതവും പരിശുദ്ധാത്മനിയന്ത്രണവും.
Colossians 2:20-23

വിശുദ്ധ ജെറോം തന്റെ യൗവനത്തിൽ വളരെ ദുഷിച്ച ജീവിതമാണ് നയിച്ചിരുന്നത്, എന്നാൽ അവൻ ഒരു സന്ന്യാസിയായിത്തീർന്നതിനുശേഷം, ജഡികമായ എല്ലാ ആഗ്രഹങ്ങളും തൃപ്തിപ്പെടുത്താൻ, ഒരിക്കൽ തന്റെ ജഡികമായ താത്പ്പര്യങ്ങളെ തൃപ്തിപ്പെടുത്താൻ താൻ ആശ്രയിച്ചിരുന്ന വൃത്തികെട്ടതും അശ്ലീലവുമായ ലോകവുമായുള്ള എല്ലാ ബന്ധങ്ങളിൽ നിന്നും അവൻ ഓടിപ്പോകുവാൻ തീരുമാനിച്ചു. അതിനായി തന്റെ സന്തം നാടായ റോം വിട്ട് പലസ്തീനിലേക്ക് പോയി. അവിടെ കുറേനാൾ അലഞ്ഞുതിരിഞ്ഞശേഷം ബെത്‌ലഹേമിനടുത്തുള്ള ഒരു ഗുഹയിൽ താമസം തുടങ്ങി. അവിടെ താമസിച്ച് അദ്ദേഹം തന്റെ ജഡിക സ്വഭാവത്തെ കീഴ്പ്പെടുത്താൻ പട്ടിണി കിടന്നു. അങ്ങനെ ഒരു ദിവസം വളരെ ബലഹീനനും ക്ഷീണിതനുമായി ഉറങ്ങിയപ്പോൾ ഒരു സ്വപ്നം കണ്ടു. ദൈവമില്ലാത്ത ദിവസങ്ങളിലെ തന്റെ പഴയ ദുഃസ്വഭാവങ്ങളോടു താൻ ഇപ്പോഴും പോരാടുകയാണെന്ന് താൻ മനസ്സിലാക്കിയതോടെ താൻ ഏറെ നിരാശനായി തീർന്നു.
പട്ടിണി കിടന്നുകൊണ്ട് മനുഷ്യന്റെ ജഡിക സ്വഭാവത്തെ കീഴ്പ്പെടുത്താൻ കഴിയുകയില്ല. മാനുഷികമൊ ദൈവികമൊ ആയ നിയമങ്ങൾക്ക് വിധേയമാക്കിയും ജഡികസ്വഭാവത്തെ മെച്ചപ്പെടുത്താൻ നമുക്കു സാധിക്കില്ല. എന്നാൽ നാം ആത്മാവിൽ നടക്കുകയും ഉത്ഥിതനായ ക്രിസ്തുവിനെക്കുറിച്ചുള്ള ചിന്തകളാൽ നമ്മുടെ മനസ്സിനെ നിറയ്ക്കുകയും ചെയ്യുമ്പോൾ, "ആത്മാവിനെതിരെ പോരാടുന്ന ജഡമോഹങ്ങളുടെ" ശക്തിയിൽ നിന്ന് നാം വിടുവിക്കപ്പെടും.
ഈയൊരു സത്യത്തിലേക്കു വിരൽ ചൂണ്ടുന്ന ഒരു വേദഭാഗത്തിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.
കൊലൊസ്സ്യലേഖന പരമ്പര-09
P M Mathew
JUL 08, 2023
Grow Christ-centered!
ക്രിസ്തു കേന്ദ്രമായി വളരുക!
Colossians 2:16-19

ക്രിസ്ത്യാനികൾ എല്ലാവരുംതന്നെ അഹങ്കാരത്തിൽ നിന്ന് മുക്തരാണ് എന്ന് ചിന്തിക്കരുത്. പലപ്പോഴും പരീശന്മാർ പുലർത്തിപ്പോന്ന അതേ സ്വയനീതി പലരും വെച്ചു പുലർത്തുന്നു. അതിന്റെ ഫലമായി "ഞാൻ അപ്പൊല്ലാസ്സിന്റെ പക്ഷക്കാരൻ, ഞാൻ പൗലോസിന്റെ പക്ഷക്കാരൻ" "ഞാൻ കേഫാവിന്റെ പക്ഷക്കാരൻ" എന്നിങ്ങനെ കൊലൊസ്സ്യസഭയിലെ പോലെ തങ്ങൾക്കു പ്രിയപ്പെട്ട നേതാക്കന്മാരെ ചൊല്ലി സഭയിൽ ഭിന്നത സൃഷ്ടിക്കുന്നു. മറ്റു ചില വിശ്വാസികൾ വളരെ അഭിമാനത്തോടെ “ഞാൻ മദ്യം കുടിക്കില്ല” അല്ലെങ്കിൽ “ഞാൻ ശബത്ത് ആചരിക്കുന്നു” “ഞാൻ അശുദ്ധമായ ഭക്ഷണം കഴിക്കുകയില്ല” അതല്ലെങ്കിൽ "ഞാൻ ആഴ്ചയിൽ രണ്ടു ദിവസം ഉപവസിക്കുന്നു" എന്നൊക്കെ പ്രഖ്യാപിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, അവർ തങ്ങളുടെ വ്യക്തിപരമായ ബോധ്യങ്ങൾക്കപ്പുറം അവരുടെ അതേ ആശയങ്ങൾ പിന്തുടരാത്ത വിശ്വാസികളെ കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്നു. നിങ്ങളുടെ സഭയിലെ അവസ്ഥ ഈ നിലയിലാണോ? അതിനു പൗലോസിനു നൽകാനുള്ള മറുപടി എന്താണ് എന്ന് നമുക്കു പരിശോധിക്കാം.
അതിനായി കൊലൊസ്സ്യാലേഖനം അതിന്റെ രണ്ടാം അദ്ധ്യായം 16-19 വരെ വാക്യങ്ങളിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ്.
കൊലൊസ്സ്യലേഖന പരമ്പര-08
P M Mathew
Dec 29, 2013
How does the gospel make a difference in relationships?
സുവിശേഷം ബന്ധങ്ങളിൽ എങ്ങനെ വ്യത്യാസം വരുത്തുന്നു?
Colossians 3:1-17

നമ്മുടെ വ്യക്തിബന്ധങ്ങളിൽ ഗണ്യമായ വ്യതിയാനം അതല്ലെങ്കിൽ ഒരു വലിയ പുരോഗതി എങ്ങനെ കൈവരിക്കുവാൻ കഴിയും എന്നതാണ് ഇന്നത്തെ എന്റെ പ്രസംഗവിഷയം. പരസ്പരം ക്ഷമിക്കുവാനും സ്നേഹിക്കാനുള്ള ഒരു വെല്ലുവിളി ഞാൻ നിങ്ങളുടെ മുമ്പാകെ വയ്ക്കുവാൻ ആഗ്രഹിക്കുന്നു. വെറുപ്പിന്റെ സ്ഥാനത്ത് സ്നേഹവും ക്ഷമിക്കാൻ സാധിക്കാത്ത ഇടത്ത് ക്ഷമിച്ചുംകൊണ്ടുള്ള ഒരു പുതിയ ബന്ധം നമ്മുടെ ഇടയിൽ ഉണ്ടാകണം. ഭാര്യമാർ തങ്ങളുടെ ഭർത്താവിനോടും, ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യയോടും, മക്കൾ അപ്പനമ്മമാരോടും, അമ്മയപ്പന്മാർ മക്കളോടും, സഹോദരി സഹോദരന്മാർ പരസ്പരവും അങ്ങനെ നിലനിൽക്കുന്നതും ആരോഗ്യകരവുമായ ഒരു ബന്ധത്തിലേക്ക് വരുവാൻ ഏവരെയും ഞാൻ ആഹ്വാനം ചെയ്യുന്നു. ദൈവത്തിന്റെ വചനത്തിൽ സമയം ചെലവിടുന്നതിന്റെ ഫലമായി നമ്മുടെ പരസ്പര ബന്ധത്തിൽ കാര്യമായ വ്യത്യാസം ഉണ്ടാകണമെന്ന ആഗ്രഹത്തോടും പ്രാർത്ഥനയോടുംകൂടി ഈ സന്ദേശം നൽകുവാൻ ഞാൻ ആഗ്രഹിക്കുന്നു.
കൊലൊസ്സ്യലേഖന പരമ്പര-07
P M Mathew
APR 12, 2018
Live a gospel-centric life!
സുവിശേഷ കേന്ദ്രീകൃ ത ജീവിതം നയിക്കുക
Colossians 2:14-15

ക്രിസ്‌തീയ ജീവിതത്തിന്റെ രഹസ്യം ക്രിസ്തുവിൽ ജീവിക്കുകയാണ്. ക്രിസ്തുവിലുള്ള വിശ്വാസവും ക്രിസ്തുവിലുള്ള സ്വാതന്ത്ര്യവും ക്രിസ്തുവിലുള്ള പൂർണ്ണതയുമാണ് ക്രിസ്തീയ ജീവിതത്തിന്റെ സവിശേഷത എന്നത്. എന്നാൽ ക്രിസ്തുവിൽ നമുക്ക് ഈ സ്വാതന്ത്ര്യം എങ്ങനെ ലഭിക്കും? ക്രിസ്തീയ ജീവിതം നയിക്കാൻ ആവശ്യമായ സ്വാതന്ത്ര്യം സുവിശേഷത്തിന്റെ ശക്തിയാൽ നമുക്ക് ലഭിക്കുന്നു. അതിലേക്ക് വിരൽ ചൂണ്ടുന്ന ഒരു വേദഭാഗം നമുക്ക് വായിക്കാം:
കൊലൊസ്സ്യലേഖന പരമ്പര-06
P M Mathew
OCT 30, 2022
Walk with the Lord Christ Jesus.
കർത്താവായ ക്രിസ്തുയേശുവിനൊപ്പം നടക്കുക
Colossians 2:6-7

ആളുകൾ എങ്ങനെ പ്രണയത്തിലായി എന്നതിന്റെ കഥകൾ കേൾക്കാൻ നാം എല്ലാവരും ഇഷ്ടപ്പെടുന്നു. പ്രണയത്തിലാകുന്നത് വളരെ എളുപ്പമാണ്. ആ സ്നേഹം എങ്ങനെ നിലനിർത്താം, അങ്ങനെ ജീവിതകാലം മുഴുവൻ ആഴത്തിലും ശക്തമായും ആ സ്നേഹം വളരുന്നു എന്നതാണ് ചോദ്യം. ഒരു അപവാദവുമില്ലാതെ, ദമ്പതികൾ പരസ്പരം പെട്ടെന്ന് സ്നേഹത്തിലാകുന്നു. എന്നാൽ ഖേദകരമെന്നു പറയട്ടെ, പലപ്പോഴും പരസ്പരം വെറുപ്പും വിദ്വേഷവും ഉള്ള ദമ്പതികളായി അവർ മാറുന്നു. പെട്ടെന്ന് പ്രണയത്തിലാകുന്നു എന്നാൽ ആ സ്നേഹം നിലനിർത്തുന്നതിലും ആ ബന്ധം ആഴത്തിലാക്കുന്നതിലും അവർ പരാജയപ്പെടുന്നു.
ഒരു ക്രിസ്ത്യാനിയാകുന്നത് പ്രണയത്തിലാകുന്നതിന് സമാനമാണ്. നിങ്ങൾ യേശുക്രിസ്തുവിനെ രക്ഷകനും കർത്താവുമായി ആദ്യമായി സ്വീകരിച്ചപ്പോൾ നിങ്ങൾ വളരെ സന്തോഷത്തിലായിരുന്നു. കാരണം, നിങ്ങളുടെ കുറ്റബോധം നിങ്ങളെ വിട്ടു നീങ്ങിപ്പോയി. നിങ്ങൾ ദൈവവുമായി സമാധാനത്തിലായി. അവൻ നിങ്ങൾക്ക് തന്റെ സന്തോഷവും നിത്യജീവന്റെ പ്രത്യാശയും നൽകി. നിങ്ങൾ ക്രിസ്തുവിൽ ഒരു പുതിയ സൃഷ്ടിയായി. അത് പ്രണയത്തിലാകുന്നതു പോലെ അത്ഭുതകരമായ ഒരു അനുഭവമായിരുന്നു.
എന്നാൽ ആ അത്ഭുതകരമായ വികാരങ്ങൾ യാന്ത്രികമായി നിലനിൽക്കില്ല. പരീക്ഷകളും നിരാശകളും നിങ്ങളുടെ ജീവിതത്തിൽ വരും. നിങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. നിങ്ങൾ എന്തെങ്കിലും പ്രാർത്ഥിക്കുന്നു, പക്ഷേ ദൈവം ഉത്തരം നൽകുന്നില്ല. നിങ്ങളിൽ പല സംശയങ്ങളും ഉടലെടുക്കുന്നു. പഴയ സുഹൃത്തുക്കൾ നിങ്ങളെ കളിയാക്കുകയൊ നിങ്ങളുടെ വിശ്വാസത്തെ പരിഹസിക്കുകയൊ ചെയ്തേക്കാം. നിങ്ങൾ വിവാഹിതനും, അതിൽ ഒരാൾ അവിശ്വാസിയുമാണെങ്കിൽ, നിങ്ങളുടെ വ്യത്യാസപ്പെട്ട ജീവിതം, ഒരു പക്ഷെ നിങ്ങളുടെ ഇണയെപ്പോലും സന്തോഷിപ്പിച്ചു എന്നു വരികയില്ല. വഴക്കും ശത്രുതയും ദുരുപയോഗം ചെയ്യപ്പെടലുമൊക്കെ സംഭവിച്ചേക്കാം. നിങ്ങൾ പ്രതീക്ഷിച്ചതും പ്രാർത്ഥിച്ചതും പോലെ നിങ്ങളുടെ കുട്ടികൾ നന്നായി വളർന്നുവന്നു എന്നു വരികയില്ല. അപ്പോഴും നിങ്ങൾ ക്രിസ്തുവിനോടു കൂറു പുലർത്തി ജീവിക്കുമൊ?
അതിനു പ്രചോദനം നൽകുന്ന ഒരു വേദഭാഗത്തിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. കൊലൊസ്സ്യലേഖനം രണ്ടാം അദ്ധ്യായം അതിന്റെ 6- 7 വാക്യങ്ങൾ നമുക്ക് നോക്കാം.
കൊലൊസ്സ്യലേഖന പരമ്പര-05
P M Mathew
JAN 26, 2020
Reconciliation and Future Hope !
സുവിശേഷത്താലുള്ള നിരപ്പും ഭാവിപ്രത്യാശയും
Colossians 1:21-23

ചില കമ്പനികൾ തങ്ങളുടെ productsനെ കുറിച്ച് അഥവാ തങ്ങളുടെ ഉൽപ്പന്നത്തെക്കുറിച്ച് പേപ്പറിൽ ഫോട്ടോ സഹിതം പരസ്യം ചെയ്യാറുണ്ട്. എന്റെ ചെറുപ്പത്തിൽ ജീവൻടോണിന്റെ പരസ്യം പലപ്പോഴും പേപ്പരിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു പരസ്യത്തിൽ ഒരാളുടെ മെലിഞ്ഞ പടവും തൊട്ടടുത്തു തന്നെ ബലിഷ്ടമായ ശരീരവും കാണിച്ചുകൊണ്ടുള്ള പടവും അതോടൊപ്പം ആ വ്യക്തി സേവിച്ച ജീവൻടോണിന്റെ ബോട്ടിലിന്റെ പടവും നൽകിയിരുന്നു. കമ്പനി ഇറക്കുന്ന ജീവൻടോൺ വാങ്ങി 40 ദിവസം സേവിച്ചാൽ ഏതു മെലിഞ്ഞ വ്യക്തിയും ഈ പടത്തിൽ കാണുന്നതു പോലെ വളരെ വണ്ണവും ഓജസ്സും മസിലും ഒക്കെയുമുള്ള വളരെ ബലിഷ്ഠനായ കരുത്തുള്ള വ്യക്തി ആയിത്തീരും. ഇപ്പോൾ ആ പരസ്യം നേരെ തിരിച്ചാണ് ഇൻറർനെറ്റിൽ കാണാൻ കഴിയുക. അതായത് വളരെ വണ്ണം വെച്ച് പൊണ്ണത്തടിയുമായി നിൽക്കുന്ന ഒരു സ്ത്രീയുടെയോ പുരുഷന്റെയോ പടം കാണിച്ചിട്ട് തങ്ങളുടെ product ഉപയോഗിച്ച ശേഷം അവരുടെ മേദസ്സ് ഒക്കേയും പോയി വളരെ സൗന്ദര്യവും ആരോഗ്യവുമുള്ള ശരീരത്തോടെ നിൽക്കുന്ന പരസ്യമാണ്. ഒരുപക്ഷേ അന്നത്തെ കാലത്ത് ആഹാരം ഇല്ലാതെ ആളുകൾ മെലിഞ്ഞിരുന്നതാണെങ്കിൽ ഇന്ന് അമിത ഭക്ഷണവും- ചിക്കനും ബേക്കറി പലഹാരങ്ങളുമൊക്കെ കഴിച്ച്- പൊണ്ണത്തടിയായിരിക്കുന്നു എന്നു മാത്രം. ഈ പരസ്യങ്ങൾ ആരെയും ആകർഷിക്കുന്ന നിലയിലുള്ള പരസ്യങ്ങളാണ്. ഈ പരസ്യങ്ങൾ കണ്ടാൽ അവരുടെ പ്രോഡക്റ്റ് ഒന്ന് വാങ്ങി പരീക്ഷിച്ചു നോക്കിയാലോ എന്ന് ആരും ചിന്തിച്ചു പോകും. അനേകരും അവരുടെ പരസ്യങ്ങളിൽ ആകൃഷ്ടകരാകുകയും ചെയ്തിരുന്നു. അത് എത്രത്തോളം വാസ്തവമായിരുന്നു എന്നതിൽ എനിക്ക് സന്ദേഹം ഉണ്ടെങ്കിലും അനേകം ആളുകളെ ആ പരസ്യം ആകർഷിച്ചിരുന്നു.
എന്നാൽ വളരെ വിശ്വസനീയവും ആധികാരികവുമായ ഒരു പരസ്യം അഥവാ ചിത്രം അപ്പോസ്തലനായ പൗലോസ് നമ്മുടെ മുമ്പിൽ വരച്ചു കാണിക്കുന്നു. അത് ദൈവവുമായുള്ള നമ്മുടെ നിരപ്പിനെ സംബന്ധിച്ച ചിത്രമാണ്. അതായത് പാപിയായ, ദൈവത്തിന്റെ ശത്രുവായ മനുഷ്യനെ കർത്താവായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിലൂടെ മരണത്തോടെ ദൈവത്തോട് നിരപ്പിച്ചതിനുമുൻപും നിരപ്പിച്ചതിനുശേഷവും ഉള്ള ഒരു ചിത്രമാണത്. അതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു വേദഭാഗത്തിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. അതിനായി കൊലോസ്യ ലേഖനം ഒന്നാം അദ്ധ്യായം 21 മുതൽ 23 വരെ വാക്യങ്ങൾ നമുക്ക് വായിക്കാം
കൊലൊസ്സ്യലേഖന പരമ്പര-04
P M Mathew
JUL 12, 2023
Prayer for knowledge of God's will.
ദൈവഹിതത്തെക്ക ുറിച്ചുള്ള പരിജ്ഞാനത്തിനായുള്ള പ്രാർത്ഥന.
Colossians 1:9-14

വളരെ ചെറുപ്പത്തിൽ തന്നെ അന്ധയും ബധിരയുമായ ഹെലൻ കെല്ലർ തന്റെ ആത്മകഥയിൽ എഴുതി: “മൂന്നു കാര്യങ്ങൾക്കായി ഞാൻ എന്റെ ജീവിതത്തിലെ എല്ലാ ദിവസവും ദൈവത്തിന് നന്ദി പറയുന്നു: അവന്റെ പ്രവൃത്തികളെക്കുറിച്ചുള്ള അറിവ് ദൈവം എനിക്ക് ഉറപ്പുനൽകിയതിന് നന്ദി; അവൻ എന്റെ ഇരുട്ടിൽ വിശ്വാസത്തിന്റെ വിളക്ക് സ്ഥാപിച്ചതിന് ആഴമായ നന്ദി; എനിക്ക് കാത്തിരിക്കാൻ മറ്റൊരു ജീവിതമുണ്ട്-വെളിച്ചവും പൂക്കളും സ്വർഗ്ഗീയ ഗാനവും കൊണ്ട് സന്തോഷകരമായ ഒരു ജീവിതം എന്നതിന് ആഴമായ നന്ദി. തനിക്ക് നിഷേധിക്കപ്പെട്ടതിനെ കുറിച്ച് ചിന്തിക്കാൻ തനിക്ക് സമയമില്ലാത്തതിനാൽ തനിക്ക് ഇത്രയധികം നൽകിയതിൽ അവൾ എപ്പോഴും സംതൃപ്തയായിരുന്നു.
ദൈവം നമുക്കു ചെയ്തിരിക്കുന്ന കാര്യങ്ങളിൽ നന്ദിയുള്ള ഒരു ഹൃദയവും ദൈവത്തെ അറിയുവാനും ദൈവഹിതം നിവൃത്തിക്കുവാനുമുള്ള നിരന്തരമായ ആഗ്രഹവും പ്രാർത്ഥനയും ഒരുവനെ ഏതു നിലയിലേക്കുയർത്തുന്നു എന്നത് ഹെലൻ കെല്ലറിന്റെ ജീവിതാനുഭവമാണ്. അപ്പോസ്തലനായ പൗലോസ് ഈയൊരു വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു വേദഭാഗത്തിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. അതിനായി കൊലൊസ്സ്യർ 1:9-14 വാക്യങ്ങൾ നമുക്ക് വായിക്കാം.
കൊലൊസ്സ്യലേഖന പരമ്പര-03
P M Mathew
OCT 25, 2019
The Gospel Produces Fruit.
സുവിശേഷം ഫലം പുറപ്പ െടുവിക്കുന്നു.
Colossians 1:6-8

സുവിശേഷം എത്തിച്ചേരുന്നിടത്തെല്ലാം മനുഷ്യർക്കു വലിയ രൂപാന്തരവും മനുഷ്യർ തമ്മിലുള്ള സ്നേഹവും വർദ്ധിക്കുന്നു. സുവിശേഷം മനുഷ്യരിൽ വലിയ പ്രത്യാശ ഉളവാക്കുന്നതിനാൽ ജീവിതത്തിന്റെ പ്രതിസന്ധികളിൽ നിരാശപ്പെട്ടുപോകാതെ സമാധാനവും സന്തോഷമുള്ളവരുമായി ജീവിപ്പാൻ മനുഷ്യനെ സഹായിക്കുന്നു. അതുകൊണ്ട് സുവിശേഷം എല്ലായിടത്തും വ്യാപിക്കേണ്ടതിനു വേലാക്കാരെ അയക്കുന്നതിനും സുവിശേഷം സ്വീകരിച്ചവർ സത്യസുവിശേഷത്തിൽ നിലനിൽക്കുന്നതിനും നമ്മുടെ പ്രാർത്ഥനയിൽ ഓർക്കുന്നത് ദൈവപ്രസാദകരമായ കാര്യമാണ്.
ആമുഖം അപ്പൊസ്തലനായ പൗലോസിന്റെ കൊലൊസ്സ്യവിശ്വാസികളെ ഓർത്തുള്ള പ്രാർത്ഥനയാണ് 1:3-12 വരെയുള്ള വാക്യങ്ങൾ. അതിലെ 3-5 വരെ വാക്യങ്ങൾ മുന്നമെ നാം പഠിച്ചു. തുടർന്നുള്ള 6-8 വരെയുള്ള വാക്യങ്ങൾ ഇന്നത്തെ ചിന്തക്കു വിധേയമാക്കാം.
കൊലൊസ്സ്യലേഖന പരമ്പര-02
P M Mathew
OCT 18, 2019
Praise God for the Gospel!
സുവിശേഷത്തെ പ്രതി ദൈവത്തെ സ്തുതിക്കുക !
Colossians 1:3-5

യേശുക്രിസ്തുവിനെക്കുറിച്ചുള്ള അത്ഭുതകരമായ സന്ദേശമാണ് സുവിശേഷം. അതു ദൈവകൃപയുടെ ഏറ്റവും വലിയ പ്രദർശനമാകയാൽ വിശ്വസിക്കുന്നവരിൽ അതു പ്രത്യാശ ഉളവാക്കുന്നു. സുവിശേഷം കടന്നുചെല്ലുന്നിടത്തൊക്കെ മനുഷ്യൻ രൂപാന്തരം പ്രാപിക്കയും വലിയ ഫലം പുറപ്പെടുവിക്കുകയും ചെയ്യും. അതു സ്നേഹത്തിലൂടെ സമൂഹത്തെ സാഹോദര്യത്തിലേക്കും ഐക്യത്തിലേക്കും നയിക്കുന്നു. ആകയാൽ സുവിശേഷം നമുക്കു ദാനമായി നൽകിയ ദൈവം എത്ര സ്തുതിക്കപ്പെടുവാൻ യോഗ്യനാണ്!!!
കൊലൊസ്സ്യലേഖനത്തിന്റെ ആദ്യത്തെ 1 ഉം 2 ഉം വാക്യങ്ങളിൽ, ആരാണ് ഇത് എഴുതിയത്, ആർക്കാണ് ഇത് എഴുതിയത്, അവർക്കുള്ള പൗലോസിന്റെ ആശംസ, അവർക്ക് ഇത് എഴുതാനുള്ള പൗലോസിന്റെ അധികാരം എന്നീ കാര്യങ്ങളാണ് നാം കണ്ടത്. തുടർന്നുള്ള 3-5 വരെയുള്ള വാക്യങ്ങളാണ് ഇന്നു നിങ്ങളുമായി പങ്കുവെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നത്.
കൊലൊസ്സ്യലേഖന പരമ്പര-01
P M Mathew
OCT 11, 2019
The Book of Colossians.
കൊലൊസ്സ്യര്‍ 1:1-2
Colossians 1:1-2

യേശുക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിച്ചതിനെപ്രതി തടവറയിൽ ആക്കപ്പെട്ട അപ്പോസ്തലനായ പൗലോസ് തന്റെ കഷ്ടതതിൽ സന്തോഷിക്കുക മാത്രമല്ല, ആ യേശുക്രിസ്തുവിന്റെ നിസ്തുല്ല്യതയേയും ഈ യേശുക്രിസ്തുവിനോടുള്ള വിശ്വസ്തതയിൽ വിശ്വാസികൾ നിലനിൽക്കണം എന്ന് ആഹ്വാനം ചെയ്തും എഴുതിയ ഒരു ലേഖനമാണ് കൊലൊസ്സ്യലേഖനം. ക്രിസ്തു എല്ലാത്തിലും പ്രഥമസ്ഥാനീയനും, പരമോന്നതനായ കർത്താവും, നമ്മേ പൂർണ്ണമായും രക്ഷിക്കുവാൻ കഴിയുന്ന രക്ഷകനുമാണ്. ആയതിനാൽ, ക്രിസ്തീയജീവിതം യേശുക്രിസ്തുവിൽ വേരൂന്നി, അവനിൽ വസിച്ച്, അവനിൽ മറഞ്ഞിരുന്ന്, അവനിൽ പൂർണ്ണരായി, അവസാനം അവനോട് ചേർന്ന് എപ്പോഴും ജീവിക്കുന്ന ഒന്നാണ് . യേശുക്രിസ്തുവിന്റെ അപ്പോസ്തലൻ എന്ന നിലയിൽ കൊലൊസ്സ്യയിലെ വിശ്വാസികൾക്കും അതുപോലെ ക്രിസ്തുവിൽ വിശ്വാസികൾ ആയിത്തീർന്ന നമുക്കും പിതാവായ ദൈവത്തിൽ നിന്നും കൃപയും സമാധാനവും ഉണ്ടാകട്ടെ എന്ന് ആശംസിച്ചുമാണ് ഈ കത്ത് ആരംഭിക്കുന്നത്.
ഇന്ന് ഈ ലേഖനത്തിന്റെ ആമുഖ വാക്യങ്ങൾ വായിച്ച് അതിൽ നിന്നും ചില കാര്യങ്ങൾ നമുക്കു പഠിക്കാം. കൊലൊസ്സ്യര്‍ 1:1-2 വായിക്കാം.
2 പത്രൊസ് ലേഖന പരമ്പര-01
P M Mathew
AUG 17, 2025
Characteristics that a believer should pursue!
ഒരു വിശ്വാസി പ ിന്തുടരേണ്ട സ്വഭാവഗുണങ്ങൾ !
2 Peter 1 : 5-7

വർത്തമാനകാലത്ത് അവിശ്വസനീയമായ പല വാഗ്ദാനങ്ങളും നാം കേൾക്കാറുണ്ട്. അത് രാഷ്ട്രീയ പ്രവർത്തകരിൽ നിന്നാകാം. അതല്ലെങ്കിൽ ചില കമ്പനികളുടെ പരസ്യങ്ങളാകാം. പലപ്പോഴും അവർ നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കാറില്ല. ഇനി അഥവാ പാലിച്ചാൽ തന്നെ അവർ വാഗ്ദാനം ചെയ്തതിനേക്കാൾ കുറഞ്ഞ മൂല്യമൂള്ള എന്തെങ്കിലുമായിരിക്കും അതു വിശ്വസിക്കുന്നവർക്കു ലഭിക്കുക. എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്ഥമായി വിശ്വസ്ഥനും സത്യവാനുമായ ദൈവം നൽകുന്ന ചില വാഗ്ദാനങ്ങളും അതു ശ്രദ്ധിച്ചാലൂണ്ടാകുന്ന നേട്ടങ്ങളുമാണ് നാമിന്നു ചിന്തിക്കുവാൻ പോകുന്നത്. അവയെ അവഗണിക്കുന്നത് നമുക്കു ദോഷകരവുമാണ്.
നമ്മളിൾ പലർക്കും നമ്മൾ ആരാണെന്നതിനേക്കാൾ നമ്മൾ എന്ത് നേടാൻ ആഗ്രഹിക്കുന്നു എന്നതിനെ ചുറ്റിപ്പറ്റിയാണ് ലക്ഷ്യങ്ങൾ ഉള്ളത്, എന്നാൽ ദൈവം ആഗ്രഹിക്കുന്നത് ക്രിസ്തുവിന്റേതുപോലുള്ള സ്വഭാവഗുണങ്ങൾ നമ്മിൽ വളർത്തിയെടുക്കാൻ നാം എല്ലാ ശ്രമങ്ങളും നടത്തണമെന്നാണ്. അതിനായി പത്രൊസിന്റെ രണ്ടാം ലേഖനം 1:5-7 വരെ വേദഭാഗം നമുക്കിന്നു പരിശോധിക്കാം.
ഗലാത്യലേഖന പരമ്പര-02
P M Mathew
AUG 03, 2023
The battle between the Holy Spirit and the flesh.
പരിശുദ്ധാത്മാവു ം ജഡവും തമ്മിലുള്ള പോരാട്ടം.
Galatians 5:16-23

നമുക്ക് സന്തോഷം പകരുന്ന, സമാധാനം നൽകുന്ന വിശുദ്ധി എന്ന വിഷയത്തെക്കുറിച്ചു ഇന്നു നിങ്ങളുമായി പങ്കു വെക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ആത്മീയപക്വത അഥവാ വിശുദ്ധീകരണം എന്ന് പറയുന്നത് സുവിശേഷത്തിനു അപ്പുറമായി മുന്നോട്ടു പോകുന്നത് കൊണ്ട് സംഭവിക്കുന്ന ഒരു കാര്യമല്ല സുവിശേഷത്തിൽ നാം ആഴമായി തീരുന്നതാണ്.
ഒരുകാലത്ത് ഞാൻ വിശ്വസിച്ചിരുന്നത് വിശ്വാസികളായ ആളുകൾ രക്ഷിക്കപ്പെടുവാൻ വിശ്വസിക്കേണ്ട ഒരു കാര്യമാണ് സുവിശേഷം; രക്ഷിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ സുവിശേഷത്തിന്റെ ആവശ്യമില്ല എന്നാണ്. അങ്ങനെ സുവിശേഷത്തിൽ വിശ്വസിച്ചു രക്ഷിക്കപ്പെട്ട ശേഷം വേദശാസ്ത്രത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലണം എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. എന്നാൽ ഞാനിപ്പോൾ മനസ്സിലാക്കുന്നത് സത്യങ്ങളുടെ ഗോവണിയുടെ ആദ്യ പടിയല്ല സുവിശേഷം മറിച്ച്, സുവിശേഷമാണ് സത്യം എന്ന വീലിന്റെ അത്താണി എന്ന് പറയുന്നത്. ടിം കെല്ലർ എന്ന് ദൈവദാസൻ അതിനെ കുറിച്ച് വിശദീകരിക്കുന്നത് ഇപ്രകാരമാണ് ക്രിസ്തീയതയുടെ കേവലം ABC അല്ല സുവിശേഷമെന്നു പറയുന്നത്, മറിച്ച് A to Z വരെയുള്ള കാര്യമാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഒരിക്കൽ ദൈവം പാപികളെ രക്ഷിച്ച് കഴിഞ്ഞാൽ അവനെ സുവിശേഷത്തിനപ്പുറത്തേക്ക് നടത്തണമെന്നല്ല, ആ സുവിശേഷത്തിൽ തന്നെ ആഴ്ന്നിറങ്ങണം എന്നാണു ദൈവം ആഗ്രഹിക്കുന്നത്.
ഈയൊരു സത്യത്തിലേക്ക് നയിക്കുന്ന ഒരു വേദഭാഗത്തിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. അതിനായി ഗലാത്യാലേഖനം 5:16-23 വരെ വാക്യങ്ങൾ നമുക്കു വായിക്കാം.